By
Admin
/
Aug 08, 2020 //
Editor's Pick /
വിമാനാപകടം: മരിച്ച 18 പേരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല; 14 പേർക്ക് ഗുരുതര പരിക്ക്
കരിപ്പൂർ: കരിപ്പൂർ വിമാന ദുരന്തത്തിൽ ഇതുവരെ 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചതെന്നും 14 പേരുടെ പരിക്ക് ഗുരുതരമാണെന്നുംമലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ.
മരിച്ച 18 പേരിൽ 17 പേരുടെയും ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരാളെ മാത്രം തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.
ചിലർ വെന്റിലേറ്ററിൽ തുടരുമ്പോൾ ചിലരുടെ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും കുറച്ച് പേരുടെ ശസ്ത്രക്രിയ പൂർത്തിയാക്കിയെന്നും കളക്ടർ വ്യക്തമാക്കി.190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ നാല് പേർ വിമാന ജീവനക്കാരാണ്.
വളരെ ഗുരുതരമായി പരിക്കേറ്റവരെബേബി മെമ്മോറിയൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ആണ് പ്രവേശിപ്പിച്ചതെന്നും കളക്ടർ വ്യക്തമാക്കി.
18 മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എത്രയും വേഗം ബന്ധുക്കൾക്ക് വിട്ട് കൊടുക്കാൻ കഴിയുമോ അത്രയും വേഗം വിട്ടുകൊടുക്കുമെന്നും കളക്ടർ അറിയിച്ചു.
രക്ഷാപ്രവർത്തനം വിജയമായിരുന്നുവെന്നും അപകടം നടന്ന് ഒരു മണിക്കൂറിന് ഉള്ളിൽ തന്നെ 188 ആൾക്കാരെയും വിമാനത്തിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചുവെന്നും കളക്ടർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാഭരണാധികാരിയെന്ന നിലയിൽ സർക്കാരിന് വേണ്ടി താൻ ഉറപ്പ് നൽകുകയാണെന്നും കളക്ടർ വ്യക്തമാക്കി.
Content Highlight: 18 deaths confirmed 14 are in critical condition; District Collector
Related News
Comments