By
Admin
/
Dec 01, 2020 //
Editor's Pick /
കര്‍ഷക നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; സമരം തുടരും
ന്യൂഡൽഹി: കർഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം. ഡിസംബർ മൂന്നിന് കർഷകരുമായി വീണ്ടും ചർച്ച നടത്തും.
വിജ്ഞാൻ ഭവനിൽ നടന്ന ചർച്ചയിൽ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി കർഷക സംഘടനകളിലെ വിദഗ്ധരും സർക്കാർ പ്രതിനിധികളും ചേർന്ന് പാനൽ രൂപീകരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശവും കർഷകർ തളളി.
കാർഷിക നിയമങ്ങളോടുളളഅതൃപ്തി വ്യക്തമാക്കിയ കർഷകർ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ തങ്ങളുടെ കൃഷിനിലത്തെ കോർപറേറ്റുകൾഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും പറഞ്ഞു. പാനൽ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവർ വ്യക്തമാക്കി.
കാർഷിക നിയമങ്ങൾക്കെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കർഷക പ്രതിനിധി സംഘത്തിലെ അംഗമായ ചന്ദ സിങ് പറഞ്ഞു.
ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങൾ സർക്കാരിൽ എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആകട്ടേ. അവരുടമായി കൂടുതൽ ചർച്ചകൾക്ക് ഞങ്ങൾ വീണ്ടും വരും.
അതേസമയം കർഷകരോട് സമരം അവസാനിപ്പിച്ച് കേന്ദ്രവുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് തങ്ങൾ അഭ്യർഥിക്കുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞത്. എന്നാൽ ഈ തീരുമാനം കർഷക യൂണിയനെയും കർഷകരെയും ആശ്രയിച്ചാണ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നുമണിയോടെയാണ് വിജ്ഞാൻ ഭവനിൽ കർഷകസംഘടനയിലെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയത്. ചർച്ചയിൽ 32 കർഷക സംഘനടകളെ ക്ഷണിച്ചിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ കഴിഞ്ഞ ആറുദിവസമായി ഡൽഹിയിലെ അതിർത്തികളിൽ കർഷകർ പ്രക്ഷോഭത്തിലാണ്.
Content Highlights:Meeting between the farmers leaders and the government concludes; another round of talks to be held on 3rd December.
Related News
Comments