By
Admin
/
Jan 22, 2021 //
Editor's Pick /
സിപിഎമ്മിനെതിരായ അടിയന്തര പ്രമേയങ്ങള്‍ സ്പീക്കര്‍ അംഗീകരിക്കുന്നില്ല; വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സി.പി.എമ്മിനെ സ്പർശിക്കുന്ന തരത്തിലുള്ള ഏത് അടിയന്തര പ്രമേയം വന്നാലും തള്ളുക എന്നത് സ്പീക്കറുടെ സ്ഥിരം ശൈലിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിൽ അപാകതയില്ലെന്ന്ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ പോളിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം സഭയിൽ അവതരിപ്പിക്കാൻ എം.എൽ.എ, എൻ.എ.നെല്ലിക്കുന്ന് അനുസരിച്ച്നോട്ടീസ് നൽകിയപ്പോൾ അത് നിഷേധിച്ചു. കണ്ണുരിലെ മയ്യിൽ പഞ്ചായത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നോട്ടീസ് നൽകിയപ്പോൾ സി.പി.എം. പ്രവർത്തകരുടെ കാര്യമായത് കൊണ്ട് അതും നിഷേധിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.
സ്പീക്കറെ ആ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ പ്രമേയത്തെ സാധൂകരിക്കുന്ന രണ്ട് നടപടികളാണ് ഈ സഭാകാലത്ത് ഉണ്ടായതെന്ന് ചെന്നിത്തല പറഞ്ഞു. റൂൾ 15 തങ്ങളുടെ മൗലികമായ അവകാശമാണെന്ന് പറഞ്ഞ ചെന്നിത്തല മയ്യിൽ സംഭവം ഉന്നയിക്കുന്നതിന് സ്പീക്കർ എന്തിനാണ് തടസം നിൽക്കുന്നതെന്നും ചോദിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 35 ഓളം രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നുവെന്നും ചെന്നിത്തല പറഞ്ഞു. കൃപേഷും ശരത് ലാലുമുൾപ്പെടെയുള്ള ചെറുപ്പക്കാരെ സി.പി.എമ്മിന്റെ കൊലയാളികൾ അരിഞ്ഞുതള്ളിയിട്ടും രക്തദാഹം തീരാതെ കൊലവിളിയുമായി നടക്കന്നത് ഭരണത്തിന്റെ തണലുള്ളതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Ramesh Chennithala against Speaker P. Sreeramakrishnan
Related News
Comments