By
Admin
/
Jan 22, 2021 //
Editor's Pick /
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ പൂര്‍ണമായും സ്വാശ്രയത്വം നേടിയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: സ്വച്ഛ് ഭാരത് മിഷൻ രാജ്യത്ത് ശുചിത്വം ഉറപ്പാക്കിയെന്നും കോവിഡിനെതിരായ പോരാട്ടത്തെ സഹായിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ മണ്ഡലമായ വാരണാസിയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരോടും കുത്തിവെപ്പ് എടുക്കുന്നവരോടും വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് വാക്സിൻ നിർമാണത്തിൽ ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രണ്ടു ഇന്ത്യൻ നിർമിത വാക്സിനുകളാണ് ഉല്പാദിപ്പിക്കുന്നത്. അത് രാജ്യവ്യാപകമായിവിതരണം നടത്തുകയും ചെയ്യുന്നു. സ്വയംപര്യാപ്തരായി എന്നുമാത്രമല്ല കോവിഡ് പ്രതിരോധ പോരാട്ടത്തിൽ ഇന്ത്യ നിരവധി രാജ്യങ്ങളെ സഹായിക്കുന്നുമുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.
വാക്സിനേഷന്റെ ആദ്യഘട്ടത്തിൽ വാരണാസിയിലെ 15 വാക്സിനേഷൻ സെന്ററുകളിലായി 20,000 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പരിപാടി നടക്കുന്നത് നമ്മുടെ രാജ്യത്താണ്. ഇന്ന്, സ്വന്തം വാക്സിൻ ഉല്പാദിപ്പിക്കാനുളള ഇച്ഛാശക്തി രാജ്യത്തിനുണ്ട്. ഒന്നല്ല, രണ്ടു ഇന്ത്യൻ നിർമിത വാക്സിനുകളാണ് നമുക്കുളളത്. ഈ വാക്സിനുകൾ രാജ്യത്തിന്റെ എല്ലാ കോണിലും എത്തുന്നു. ഇക്കാര്യത്തിൽ ഇന്ത്യ പൂർണമായും ഒരു സ്വാശ്രയ രാജ്യമായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞു.
നേരത്തേ വാക്സിൻ എപ്പോഴെത്തുമെന്നത് സംബന്ധിച്ച് എനിക്കുമേൽ സമ്മർദ്ദമുണ്ടായിരുന്നു. ഞാൻ പറഞ്ഞു അത് രാഷ്ട്രീയനേതാക്കളല്ല, ശാസ്ത്രജ്ഞരാണ് അത് തീരുമാനിക്കുന്നതെന്ന് നമ്മുടെ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങൾക്കൊടുവിൽ വാക്സിൻ എത്തിയിരിക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു
പ്രധാനമന്ത്രിയുമായുളള വീഡിയോ കോൺഫറൻസിങ്ങിനിടയിൽ വാക്സിൻ പൂർണമായും സുരക്ഷിതമാണെന്ന് വാക്സിൻ സ്വീകരിച്ചവർ അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 10,43, 534 പേരാണ് വാക്സിനെടുത്തിരിക്കുന്നത്.
Content Highlights:Covid Vaccine: India is self reliant in this regard says PM Narendra Modi
Related News
Comments