News

Get the latest news here

ആനയ്ക്ക് നേരെ തീപ്പന്തമെറിഞ്ഞു; ചെവിയില്‍ കുരുങ്ങി ദാരുണാന്ത്യം

മസിനഗുഡി: തമിഴ്നാട്ടിലെ മസിനഗുഡിയിൽ കാട്ടാനയെ തീകൊളുത്തിക്കൊന്നു. നാട്ടിലിറങ്ങിയ ആനയെ ഓടിക്കുന്നതിനായി എറിഞ്ഞ തീപ്പന്തം ചെവിയിൽ കുരുങ്ങിയാണ് ആനയ്ക്ക് പൊള്ളലേറ്റത്.

അഞ്ചുദിവസം മുമ്പാണ് പരിക്കേറ്റ ആന വനംവകുപ്പിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആന തീരെ അവശ നിലയിലാണെന്ന് കണ്ടെത്തി. ചെവിക്ക് ചുറ്റും മുറിവേറ്റ് രക്തവും പഴുപ്പും ഒഴുകുന്ന നിലയിലായിരുന്നു ആന.തുടർന്ന് ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ജനുവരി 19 ന്ആന ചരിയുന്നത്.

കഴിഞ്ഞ എട്ടുമാസമായി മസിനഗുഡിയിലെ ഗ്രാമങ്ങളിലൂടെ ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു ഈആന. ഭക്ഷണവും വെള്ളവും തേടി ഗ്രമാത്തിലേക്ക് ഇറങ്ങിയതായിരുന്നു ആന. രാത്രിയിൽ ഗ്രാമത്തിലെത്തിയ ആനയെ ഓടിക്കുന്നതിനായിതീപ്പന്തം എറിയുകയായിരുന്നു. അത് ആനയുടെ ചെവിയിൽ ആനയുടെ ചെവിയിൽ ചുറ്റിപ്പിടിക്കുകയായിരുന്നു. ഇതിൽ നിന്ന് പൊളളലേറ്റും രക്തം വാർന്നുമാണ് ആന അവശ നിലയിലായത്.

പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കാട്ടാന ക്രൂരമായ ആക്രമണത്തിനു വിധേയമായതായി കണ്ടെത്തിയത്. കാട്ടാനയുടെ ഇടതു ചെവി മുറിഞ്ഞ് രക്തം വാർന്നിരുന്നു. മുതുക് ഭാഗത്ത് മുൻപേയുള്ള പരിക്കും ആന ക്ഷീണിതനായിരിക്കാൻകാരണമായിരിക്കണം എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ അഭിപ്രായം.നവംബറിലാണ് ആനയ്ക്ക് പൊള്ളലേറ്റതെന്നാണ് വനംവകുപ്പ് നിഗമനം.

ആനയ്ക്ക് നേരെ തീപ്പന്തം എറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രശാന്ത്, റെയ്മൻഡ് എന്നീരണ്ടുപേരെ അറസ്റ്റുചെയ്തു. ഒരാൾക്ക് വേണ്ടിയുളള അന്വേഷണം നടക്കുകയാണ്.

Content Highlights:wild elephant set on fire, dies
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.