By
Admin
/
Oct 20, 2021 //
Editor's Pick /
രോഗികളുടെ എണ്ണം കുറഞ്ഞു; കേരളത്തില്‍ കോവിഡ് നിയന്ത്രണവിധേയമായി തുടങ്ങി- മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ട്.ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കുറയുന്നു. സിറോ സർവേയിൽ 82 ശതമാനത്തിന് പ്രതിരോധ ശേഷി കണ്ടെത്തി. കുട്ടികളിൽ ഇത് 40 ശതമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിറോ സർവേ ഫലത്തിന് ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്സിൻ കണക്കും വിലയിരുത്തിയാൽ 85-90 ശതമാനം ആളുകൾക്ക് രോഗപ്രതിരോധ ശേഷി ഉണ്ടായതായി അനുമാനിക്കാം. വീടുകൾക്കകത്ത് രോഗവ്യാപനമുണ്ടാകാത തടയുന്നതിൽ സംസ്ഥാനം വിജയിച്ചു.
കോവിഡ് വാക്സിനേഷന്റെ കാര്യത്തിലും സംസ്ഥാനത്തിന് മികച്ച പുരോഗതിയുണ്ട്. സംസ്ഥാനത്ത് 2.51 കോടി ആളുകൾക്ക് ഒന്നാം ഡോസ് വാക്സിൻ കുത്തിവെപ്പ് നടത്തി. ആകെ വാക്സിനെടുക്കേണ്ടതിൽ 94.08ശതമാനവും ഒന്നാം ഡോസ് സ്വീകരിച്ചു. ബാക്കിയുള്ളവർ വൈകാതെ ആദ്യ ഡോസ് സ്വീകരിക്കണമെന്നും മുഖ്യമന്ത്രിനിർദ്ദേശിച്ചു.
46.05 ശതമാനം ആളുകളാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്. കോവിഷീൽഡ് വാക്സിനെടുത്തവർ 84 ദിവസത്തെ ഇടവേളയിലും കൊവാക്സിൻ സ്വീകരിച്ചവർ 28 ദിവസത്തെ ഇടവേളയിലും രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കണം. സംസ്ഥാനത്ത് ആകെ 3,75,45,497 കുത്തിവെപ്പുകളാണ് രണ്ട് ഡോസുകളും ചേർത്ത് നടത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് മഴക്കാലവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ കോവിഡ് വ്യാപനമുണ്ടാകാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala`s covid situation under control says CM Pinarayi
Related News
Comments