By
Admin
/
Dec 06, 2021 //
Editor's Pick /
ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് ഹിന്ദുമതം സ്വീകരിച്ചു
ലഖ്നൗ: ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വി ഹിന്ദുമതം സ്വീകരിച്ചു. ഗാസിയബാദിലെ ദസ്നദേവി ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്വാമി യതി നരസിംഹാനന്ദാണ് മതം മാറ്റ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്ന പേരിലാകും ഇനി റിസ്വി അറിയപ്പെടുകയെന്ന് നരസിംഹാനന്ദ് പറഞ്ഞു.
എന്നെ ഇസ്ലാമിൽ നിന്ന് പുറത്താക്കി. എല്ലാ വെള്ളിയാഴ്ചയും എന്റെ തലയെടുക്കുന്നവർക്കുള്ള സമ്മാനത്തുക വർദ്ധിപ്പിക്കുകയാണ്. ഇന്ന് ഞാൻ സനാതന ധർമ്മം സ്വീകരിക്കുന്നു വസീം റിസ്വി പ്രതികരിച്ചു. ഒരാളും ഇനി റിസ്വിക്കെതിരെ ഫത്വ ഇറക്കരുത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അദ്ദേഹത്തിന് സുരക്ഷയൊരുക്കണമെന്നും ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു.
ഖുറാനിൽ നിന്ന് ചില വാക്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയതിന് പിന്നാലെ വസീം റിസ്വിക്ക് ജീവന് ഭീഷണിയുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ അപ്പീൽ സുപ്രീം കോടതി തള്ളുകയുണ്ടായി.
അയോധ്യ വിവാദം സജീവ ചർച്ചയായിരുന്ന വേളയിൽ ബാബരി മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കണമെന്ന് നിലപാട് എടുത്തിരുന്നു റിസ്വി. ഈ ഘട്ടത്തിൽ ഷിയ വഖഫ് ബോർഡ് ചെയർമാനായിരുന്നു റിസ്വി.
Related News
Comments