News

Get the latest news here

ഐ.പി.എല്‍ അഫ്ഗാനില്‍ ക്ലീന്‍ ബൗള്‍ഡ്; മുടിയും നൃത്തവും പ്രശ്നം

കാബൂൾ: അഫ്ഗാനിസ്താനിലെ ഐ.പി.എൽ പ്രേമികൾക്ക് നിരാശ. ഇന്ത്യൻ പ്രീമിയർലീഗ് ക്രിക്കറ്റ്മത്സരങ്ങളുടെ സംപ്രേഷണം രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്പുതിയ താലിബാൻ ഭരണകൂടം. യു.എ.ഇയിൽ നടക്കുന്ന മത്സരങ്ങൾക്കിടേ അനിസ്ലാമികമായ കാര്യങ്ങൾ കൂടി സംപ്രേഷണം ചെയ്യപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരോധനം. പെൺകുട്ടികളുടെ നൃത്തവും ഗ്യാലറിയിൽ അവർ മുടി പ്രദർശിപ്പിക്കുന്നതുമെല്ലാമാണ് പ്രശ്നമെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് മുൻ മാനേജർ ഇബ്രാഹിം മുഹമ്മദ് ട്വീറ്റ് ചെയ്തു.


Afghanistan national 📻 📺 will not broadcast the @IPL as usual as it was reportedly banned to live the matches resumed tonight due to possible anti-islam contents, girls dancing & the attendence of barred hair women in the 🏟️ by Islamic Emirates of the Taliban. #CSKvMI pic.twitter.com/dmPZ3rrKn6
— M.ibrahim Momand (@IbrahimReporter) September 19, 2021



നേരത്തെ അഫ്ഗാനിസ്താന്റെ വനിതാ ക്രിക്കറ്റ് ടീമിനെതിരേ താലിബാൻ രംഗത്തുവന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയൻ ടീം അവരുടെ കന്നി അഫ്ഗാൻ പര്യടനം റദ്ദാക്കുക വരെ ചെയ്തിരുന്നു. നവംബറിലായിരുന്നു പരമ്പര നടക്കേണ്ടിയിരുന്നത്.

അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ തുടങ്ങിയവർ ഇത്തവണ ഐ.പി.എല്ലിൽ കളിക്കുന്നുണ്ട്. ഹൈദരാബാദ് സൺറൈസേഴ്സിന്റെ താരങ്ങളാണ് റാഷിദ് ഖാനും മുഹമ്മദ് നബിയും മുജീബുർ റഹ്മാനും.

Content Highlights: IPL 2021 Broadcast Banned in Afghanistan
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.